ഇനിയും തുറക്കാനാകാതെ അഞ്ഞൂറോളം ഹോട്ടലുകൾ
ആലപ്പുഴ വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിൻഡറുക ളുടെ ക്ഷാമം ജില്ലയിൽ തുടരുന്ന തിനാൽ ഹോട്ടൽ മേഖല ഇപ്പോഴും കടുത്ത പ്രതിസന്ധിയിൽ. അടച്ചു പൂട്ടിയ ആയിരത്തോളം ഹോട്ടലുക ളിൽ അഞ്ഞൂറോളം ഇനിയും പ്രവർ ത്തനം പുനരാരംഭിച്ചിട്ടില്ല. സിലിൻ ഡർ ലഭ്യതയിലെ അനിശ്ചിതത്വവും തൊഴിലാളികളുടെ ക്ഷാമവുമാണ് മേഖലയെ തളർത്തുന്നത്.
സിലിൻഡറുകൾ ഭാഗികമായി ലഭിച്ചുതുടങ്ങിയെങ്കിലും മുൻപു ണ്ടായിരുന്നതുപോലെ എല്ലാവർ ക്കും ദിവസേന ലഭ്യമാകുന്നില്ല. ഇതിന്റെ ഫലമായി തുറന്നിരിക്കു
ന്ന ഹോട്ടലുകളിൽ പലതും ഒന്നിട വിട്ട ദിവസങ്ങളിലാണ് പ്രവർത്തി ക്കുന്നത്. കച്ചവടത്തിൽ സ്ഥിരതയി ല്ലാത്തത് വ്യാപാരികളെ ആശങ്കയി ലാഴ്ത്തുകയാണ്. ഇതിനൊപ്പം ഇതര സംസ്ഥാന തൊഴിലാളികളുടെ കൂട്ട മായ മടങ്ങിപ്പോക്ക് പ്രതിസന്ധി രൂ ക്ഷമാക്കി.
ഇടത്തരം ഹോട്ടലുകളിൽപ്പോലും പത്തു തൊഴിലാളികളുണ്ടെങ്കിൽ അതിൽ ഏഴുപേരോളം മറ്റു സം സ്ഥാനങ്ങളിൽനിന്നുള്ളവരായിരു ന്നു. ഇവരുടെ അഭാവം മേഖലയിൽ വലിയ പ്രതിസന്ധിയാണ്. അതി നാൽ തുറന്ന ഹോട്ടലുകളിൽ മുൻ പുണ്ടായിരുന്ന അത്ര വിഭവങ്ങൾ
പൂർണമായും തുടങ്ങിയിട്ടുമില്ല. കിട്ടാൻ വൈകുന്നു ഗാർഹിക ഗുണഭോക്താക്കളും സമാനമായ ബുദ്ധിമുട്ടുകളാണു നേ രിടുന്നത്. നഗരപ്രദേശങ്ങളിൽ ബു ക്കുചെയ്ത സിലിൻഡറുകൾ ലഭിക്കാൻ ഇപ്പോൾ കുറഞ്ഞത് 40 ദിവസമെങ്കി ലും കാത്തിരിക്കേണ്ടിവരുന്നു. 25 ദി വസമെന്നാണ് അധികൃതർ പ്രഖ്യാപി ച്ചിരുന്നതെങ്കിലും ബുക്കുചെയ്യാൻ ശ്രമിക്കുമ്പോൾ സിലിൻഡർ ലഭിച്ചി ട്ട് ഒരുമാസമായിട്ടില്ലെന്നുള്ള സന്ദേശ വും ഗുണഭോക്താക്കൾക്കു ലഭിക്കു ന്നുണ്ട്.
ബുക്കുചെയ്തശേഷവും മൂന്നുദിവസം മുതൽ ഒരാഴ്ചവരെ വൈകുന്ന തായി പരാതിയുയരുന്നുണ്ട്. ഗ്രാമപ്ര ദേശങ്ങളിലും സ്ഥിതി സമാനമാണ്. ഇതിനെതിരേ അന്വേഷണം വേണ മെന്നാണ് ഉപഭോക്താക്കളുടെ ആവ ഇതുവരെ 115 പരാതികൾ സിലിൻഡർ വിതരണവുമായി ബന്ധപ്പെട്ട പരാതികളറിയിക്കാൻ പൊതുവിതരണവകുപ്പിന്റെ വാർ റൂ മിലേക്ക് ഇതുവരെ 115 കോളുകൾ എത്തിയിട്ടുണ്ട്. പ്രതിസന്ധി കണക്കി ലെടുത്ത് ഗാർഹിക, വാണിജ്യ ഉപ ഭോക്താക്കൾക്ക് സിലിൻഡർ വിത രണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങ ളും പരാതികളും അറിയിക്കുന്നതിന് സംസ്ഥാനതലത്തിലും ജില്ല-താലൂ ക്ക് തലത്തിലും വാർ റൂമുകൾ പ്ര വർത്തിക്കുന്നുണ്ട്. ഇതിലൂടെ ലഭിച്ച പരാതികളാണിവ.
വാണിജ്യാവശ്യത്തിനുള്ള പാച കവാതക സിലിൻഡർ ബുക്കുചെ യ്യുന്നതിന് വകുപ്പേർപ്പെടുത്തിയ കേരള എൽ.പി.ജി. സപ്ലൈ ട്രാക്കർ എന്ന പോർട്ടലിൽ ഇതുവരെ ലഭി ച്ചത് 3385 അപേക്ഷകളാണ്. ഇത് ജില്ലാ സപ്ലൈ ഓഫീസർ പരിശോ ധിച്ച് അംഗീകരിക്കുന്ന മുറയ്ക്കാണ് സിലിൻഡർ കിട്ടുന്നത്. ഇതുവരെ എല്ലാ അപേക്ഷകൾക്കും അംഗീകാ രം നൽകി.

