ഉൾനാടൻ മത്സ്യത്തൊഴിലാളികൾ വിഷമത്തിൽ
ശുദ്ധജല മത്സ്യം കുറയുന്നു
ശുദ്ധജല മത്സ്യങ്ങൾ വൻതോ തിൽ കുറയുന്നതിനാൽ ഉൾനാ ടൻ മത്സ്യത്തൊഴിലാളികൾ വിഷ മത്തിൽ. ജില്ലയിലെ പ്രധാനസ്രോതസായ വേമ്പനാട്ടുകായ ലിൽ മത്സ്യങ്ങളുടെ ലഭ്യത വലിയ തോതിൽ ഇടിഞ്ഞിരിക്കുകയാ ണെന്നും ഇത് ഉപജീവനത്തെ ബാധിക്കുന്നുണ്ടെന്നും മത്സ്യ ത്തൊഴിലാളികൾ പറയുന്നു.
കുട്ടനാടൻ മത്സ്യങ്ങളിൽ രുചി കൊണ്ട് പേരുകേട്ട കരിമീൻ, മഞ്ഞക്കൂരി, കണമ്പ്, വാള, കു റുവ, ചെങ്കടി, കാളാഞ്ചി എന്നിവ യുടെ ലഭ്യതയാണ് കുറഞ്ഞിരിക്കു ന്നത്. കയറ്റുമതിക്കാർക്ക് പ്രിയങ്ക രമായ കൊഞ്ച് വൻതോതിൽ കുറഞ്ഞു. 2019-20 കാലഘട്ടം മുതലാണ് മീനുകളുടെ കുറവ് വലിയ രീതിയിൽ ഉണ്ടായത്. കായലിലെ മാലി ന്യപ്രശ്നങ്ങളും തണ്ണീർമുക്കം ബണ്ട് അടയ്ക്കുകയും തുറക്കുക യും ചെയ്യുന്നതിന്റെ സമയക്രമവു മാണ് തിരിച്ചടിയായതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
ബണ്ട് നവംബറിൽ അടച്ച് മാ ർച്ചിൽ തുറക്കുന്ന രീതിയാണ് നല്ലത്. ഉപ്പുവെള്ളം കയറിയാലേ മീനുകളുടെ പ്രജനനം ശരിയായരീതിയിൽ നടക്കൂ. ഇത് മത്സ്യസ മ്പത്തിന് ഗുണകരമാകും. മീൻ വി പണനത്തിലും മത്സ്യത്തൊഴിലാ ളികൾ പ്രതിസന്ധി നേരിടുന്നു ണ്ട്. സഹകരണ സംഘങ്ങൾ മീൻ എടുക്കുന്ന പ്രദേശങ്ങളിൽ നല്ല വില ലഭിക്കുന്നുണ്ട്. സംഘ ങ്ങൾ ഇല്ലാത്തിടത്ത് ഇടനിലക്കാ രുടെ ചൂഷണം നേരിടുന്നുണ്ട്. ഇതിനാൽ വലിയ വിലക്കുറവിൽ മീൻ വിറ്റഴിക്കാൻ തൊഴിലാളി കൾ നിർബന്ധിതരാവുന്നു.

