കായൽക്കരയിൽ നിരാശയുടെ വേലിയേറ്റം

മുഹമ്മ ആര്യക്കര ഡിപ്പോക്കടവ്. ഉച്ചയാകാറായി. നീറ്റിയ കക്കയിറച്ചി വേമ്പനാട്ടുകായലിലെ വെള്ളത്തിൽ കഴുകി വൃത്തിയാക്കുകയാണ് തൊ ഴിലാളികളായ ബേബിയും അശോകനും. തിരഞ്ഞെടുപ്പെന്നുകേട്ടപ്പോൾ ബേബി പൊട്ടിത്തെറിച്ചു. ‘കാറ്റിലും കോളിലും വള്ളങ്ങൾ തകർന്നിട്ട് ഒരു പൈസപോലും നഷ്ടപരിഹാരം തന്നില്ല. വോട്ടുചോദിച്ചുവരുന്നതല്ലാതെ ഞങ്ങളുടെ പ്രശ്നങ്ങളിലൊന്നും ആരും ഇടപെടാറില്ല’.

ബേബി കത്തിക്കയറുമ്പോൾ കക്ക യിറച്ചിക്കുട്ട തലയിൽച്ചുമന്ന് പരമേശ്വരനെത്തി.
“നഷ്ടപരിഹാരം പത്രത്തിലു ണ്ട്, പാത്രത്തിലില്ല’ -വാഗ്ദാനങ്ങൾ മാത്രം നൽകുന്ന രാഷ്ട്രീയക്കാരെ പരിഹസിച്ചായിരുന്നു പരമേശ്വരന്റെ ഡയലോഗ്. പുലർച്ചെ നാലിനു കായലിൽ കക്ക വാരാനിറങ്ങുന്നതാണ്. കിലോ യ്ക്ക് 150-160 രൂപവരെ നൽകി കക്ക എടുക്കാനാളുണ്ട്. പക്ഷേ, കക്ക കുറവാണ്. മീനില്ലാതായിട്ടു നാളേറെയാ യി – ഉൾനാടൻ മത്സ്യത്തൊഴിലാളി കളുടെയെല്ലാം ദുരിതം ഇവരുടെ വാക്കുകളി ലുണ്ട്.

കക്കയിറച്ചി കയറ്റിയ മിനി ലോറി കൊല്ലം ച റയിലേക്കു യാത്രപുറപ്പെട്ടു. കുമരകത്തു കൊണ്ടുപോയി വിൽക്കാൻ ഓമനയും കക്കയിറച്ചി വലിയ പാത്രത്തിലാക്കി. “ആരുജയിച്ചാലും വേല യെടുത്താൽ കഴിയാം – ഒരു ചെറുചിരിയോ ടെ ഓമന ഇതു പറയു മ്പോഴും വോട്ട് ആർക്കെ ന്ന് അവർ ഉറപ്പിച്ചിരു ന്നു. കായലോരമേഖലകളിൽ മൂന്നുമുന്നണികളുടെയും പ്ര ചാരണം ഉഷാറാണ്.
ചേർത്തല ആര്യക്കര ഡിപ്പോക്കടവിലെ കക്കത്തൊഴിലാളികൾ

Top