വേമ്പനാട്ടുകായലിൽ മണൽ കടത്തിനെതിരേ നാട്ടുകാരുടെ പ്രതിഷേധം

03 May 2026
വേമ്പനാട്ടുകായലിൽ നിർബാധം തുടരുന്ന അനധികൃത ഡ്രഡ്ജിംഗും മണൽകടത്തും മത്സ്യത്തൊഴിലാളികളുടെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്നുവെന്നാരോപിച്ച് തീര സംരക്ഷണസമിതി യുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു.
പള്ളിപ്പുറം തവണക്കടവ് കായലിലാണ് മണൽ കടത്തിനെതിരേ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയത്. വേമ്പനാട്ട് കായലിൽനിന്ന് ശാസ്ത്രീയമായി എടുക്കേണ്ട മണൽ കായലിന്റെ ഒരിടത്തുനിന്നു തന്നെ വലിയ അളവിൽ കുഴിക്കുന്നത് മാസങ്ങളായി തുടരുകയാണ്.
500 മീറ്റർ ചുറ്റളവിൽ മൂന്നാമത്തെ ഡജറും വന്നതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നത്. ഇതു കക്കയുടെ പ്രജനനത്തിനുതന്നെ ഭീഷണിയാണെന്ന് നാട്ടുകാർ ആരോപിച്ചു. മണലും ചെളി യും ക്രമാതീതമായി വലിച്ചെടുക്കുന്നത് കക്ക വാരുന്ന നൂറുകണക്കിന് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇപ്പോൾ രൂപപ്പെട്ടിരിക്കുന്ന പാതാള സമാനമായ കുഴികളിൽ നീട്ടുവല താഴ്ന്നു പോകുമെന്നല്ലാതെ മീൻ ലഭിക്കുന്ന സ്ഥിതിയുണ്ടാവില്ലെന്നും മത്സ്യ തൊഴിലാളികൾ ആശങ്കപ്പെടുന്നു.
പള്ളിപ്പുറം മാട്ടേൽ തുരുത്തിൽനിന്നു ഏകദേശം അമ്പതു മീറ്റർ ഭാഗത്താണ് ഡ്രജിംഗ് നടത്തുന്നത്. പള്ളിപ്പുറം മാട്ടേൽപള്ളി കൊണ്ടുതന്നെ പ്രസിദ്ധമായ മാട്ടേൽത്തുരുത്ത് പൈതൃക സ്വത്തായി സംരക്ഷിക്ക പ്പെടേണ്ട സ്ഥലമാണ്. എന്നാൽ, ഏതാനും മാസങ്ങൾക്കുള്ളിൽ ഈ തുരുത്തും ഇവിടെയുള്ള വീടുകളും പള്ളിയുമെല്ലാം ഇല്ലാതാവാനുള്ള സാധ്യതയാണെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു. നൂറ്റാ ണ്ടുകളും പതിറ്റാണ്ടുകളും കൊണ്ട് രൂപപ്പെട്ട മണൽ തിട്ടകൾ ദിവസങ്ങൾ കൊണ്ട് ഇല്ലാതാക്കപ്പെടുന്നത് തീരപ്രദേശത്തെ നൂറുകണക്കിന് വീടുകളുടെ നിലനിൽപ്പിനു ഭീഷണിയാണ് ഉയർത്തുന്നത്. കായലിൽ മൂന്നര കിലോമീറ്റർ വീതിയുള്ള ഭാഗത്ത് ഇരുനൂറ് മീറ്റർ പരിധിയിലാണ് ഖനനം തുടരുന്നത്. രണ്ടോ മൂന്നോ മീറ്റർ ആഴത്തിൽ കുഴിക്കുന്നതിന് നാട്ടുകാർ എതിരല്ലെങ്കിലും അത് പലയിടങ്ങളിൽനിന്നാ യി എടുക്കാതെ കായലിന്റെ ഒരുഭാഗത്തുതന്നെ ഡ്രജിംഗ് തുടരുന്നതാണ് പ്രതിഷേധത്തിനിടയായത്.
ഓരോ ദിവസവും നിരവധി ടോറസുകളാണ് മണലുമായി കടന്നുപോകുന്നത്. മണൽ ലോഡുമായി ടോറസ് ലോറി നിരന്തരമായി കടന്നുപോകുന്നതുമൂലം ഇവിടത്തെ റോഡുകളെല്ലാം തകർന്നു. ഇതോടൊപ്പം റോഡിലെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ പൊട്ടി പലയിടങ്ങളിലും കുടിവെള്ളം പാഴാകുന്നതും പതിവായി. ഉപ്പുവെള്ളഭീഷണിയുള്ള പ്രദേശത്ത് കുടിവെള്ളതിസന്ധിയും നേരിടുകയാണ്. ടോറസ് ലോറിയുടെ അമിതവേഗതയും ഭീമാകാരമായി ലോഡും മൂലം റോഡരുകിലെ വീടുകൾക്കും മതിലുകൾക്കും വിള്ളൽ വീണ് തുടങ്ങിയതും പ്രതിഷേധത്തിന് ഇടയാക്കി.
രണ്ടാഴ്ച മുമ്പ് അമിതവേഗതയിൽ വന്ന ടോറസ് കയറി തവണക്കടവ് സ്വദേശിയായ ജോൺസൺ എന്ന ചെറുപ്പക്കാരന്റെ കൈയ്യറ്റുപോയിരുന്നു. ഡ്രജിംഗ് സകല രീതിയിലും ദുരിതമായതോടെയാണ് തീരസം രക്ഷണ സമിതിയെന്ന പേരിൽ നാട്ടുകാർ ജാഗ്രത വേദിയുണ്ടാക്കി പ്രതിഷേധവുമായി രംഗത്ത് വന്നത്. തീരസംരക്ഷണ സമിതി ചെയർമാൻ പി.ഡി. സബീഷ് പ്രതിഷേധസമരത്തിൽ അധ്യക്ഷത വഹിച്ചു. കൺ വീനർ സെന്തോ, മറ്റു ഭാരവാഹികളായ എം. ടി. മോഹനൻ, കെ. ആർ. രാജേന്ദ്രൻ, വി.ബി. ഉണ്ണി, ടി.വി. സഹജൻ, ബിജു പണിക്കശേരി, പി.കെ. പ്രബീഷ്കുമാർ, ജ്യോതിഷ്, കെ.എച്ച്. അഭിജിത്, കെ.ആർ. ദിവാ കരൻ തുടങ്ങിയവർ നേതൃത്വം നൽകി.

Top