സ്വന്തമായി കെട്ടിടമോ വാഹനമോ ഇല്ല’ഓടി നടന്ന് മുഹമ്മ വൈദ്യുതി സെക്ഷൻ ഓഫീസ്

മുഹമ്മ അരനൂറ്റാണ്ടിനുള്ളിൽ നാലാമത്തെ വാടകക്കെട്ടിടത്തി ലേക്കു മാറിയ മുഹമ്മ വൈദ്യു തി സെക്ഷൻ ഓഫീസ് ഇപ്പോൾ സ്ഥിതി ചെയ്യുന്നത് ഒറ്റപ്പെട്ട സ്ഥലത്ത്. ഓഫീസ് ഇവിടെയാ ണെന്നുള്ള ചൂണ്ടുപലകയോ ബോർഡോ ഇല്ല. 13,000 രൂപ വാടകയുള്ള ഒരുപഴയ വീടാണ് ഓഫീസായി പ്രവർത്തിക്കുന്നത്. ആദ്യം മുഹമ്മ ബോട്ട് ജെട്ടിക്കു സമീപവും പിന്നീട് ആര്യക്കരയി ലെ ഒരു വീട്ടിലും തുടർന്ന് മുഹ മ്മ കണ്ണാടിക്കവലയിലെ ബെവ റജസിനു സമീപവുമായിരുന്നു.

മുഹമ്മ പോലീസ് സ്റ്റേഷന ടുത്ത് ഏക്കറുകണക്കിനു പു റമ്പോക്ക് ഭൂമി യുണ്ടായിട്ടും
വൈദ്യുതി ഓഫീസിനു സ്വന്ത മായി ഒരു കെട്ടിടം വേണമെന്ന് ബോർഡോ പഞ്ചായത്തധികൃ തരോ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.

മണ്ണഞ്ചേരി, കഞ്ഞിക്കുഴി, തണ്ണീർമുക്കം പഞ്ചായത്തുക ളിലെ ചില ഭാഗങ്ങളുൾപ്പെ ട്ട വലിയ ഒരു പ്രദേശത്തിന്റെ ഓഫീസാണ് മുഹമ്മ വൈദ്യുതി സെക്ഷൻ ഓഫീസ്. ഒരു അസി
സ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയ റും ഒരു ബിൽ സൂപ്രണ്ടും ആറ് ഓവർസിയറും മൂന്ന് സബ് എൻ ജിനിയറും 11 ലൈൻമാൻമാരും കൂടാതെ, ആറ് കരാറുകാരുമാ ണ് ഓഫീസിലുള്ളത്. മിക്കദിവസ ങ്ങളിലും ടച്ച് വെട്ടുന്നതിന് അറി യിപ്പോടെയും ഇല്ലാതെയും വൈദ്യുതിമുടക്കം പതിവാണ്. രാത്രി
കാലങ്ങളിലെ വൈദ്യുതി തടസ്സം ഇപ്പോഴത്തെ കാലാവസ്ഥയിൽ വീടുകളിലും പുരവഞ്ചിയിലെ വി നോദസഞ്ചാരികളെയുമാണ് കൂ ടുതൽ ബാധിക്കുന്നത്.

കൂടാതെ, വൈദ്യുതിയുടെ വെളിച്ചത്തിൽ മത്സ്യബന്ധനം നടത്തുന്ന ചീനവലക്കാർക്കും ഇതു തിരിച്ചടിയാണ്. 119 ഓളം ട്രാൻസ്ഫോർമറുകളുള്ള മുഹമ്മ സെക്ഷനിൽ ശക്തമായ ഒരു കാറ്റടിച്ചാൽ മിക്ക ട്രാൻസ്ഫോർമ റുകളും കേടാകുന്ന സ്ഥിതിയാ ണ്. വൈദ്യുതിത്തൂണ് ഒടിയുന്ന തും പതിവാണ്. കഴിഞ്ഞദിവസത്തെ ചുഴലിക്കാറ്റിൽ 14 വൈദ്യു തിത്തൂണുകളാണ് ഒടിഞ്ഞത്.

പ്രധാന ജങ്ഷനുകളിൽ ഇരു പുതുണുകൾ സ്ഥാപിക്കണമെ ന്നാണ് ആവശ്യം. പ്രകൃതിക്ഷോഭ ത്താൽ വീടുകളിലെ മരങ്ങളൊ ടിഞ്ഞ് വൈദ്യുതിക്കമ്പി പൊട്ടി യാൽ സ്ഥലമുടമ തന്നെ മുറി ച്ചുമാറ്റണമെന്നും അപകടാവ സ്ഥയിലുള്ള മറ്റ് മരങ്ങൾ കൂടി സ്വന്തം ചെലവിൽ മുറിച്ചുമാറ്റി യാലേ വൈദ്യുതി പുനഃസ്ഥാപി ക്കുകയുള്ളുവെന്നുമാണ് ഉദ്യോ ഗസ്ഥരുടെ നിർദേശം. ഇതിന് ഭീ മമായ തുക സ്ഥലമുടമയ്ക്കു ചെല വാകുന്നു.

വൈദ്യുതിത്തൂണുകൾ ഒടി ഞ്ഞാൽ മാറ്റിസ്ഥാപിക്കാൻ തൂണുകളുടെ അഭാവവുമു ണ്ടെന്ന് അസിസ്റ്റന്റ് എക്സിക്യു ട്ടീവ് എൻജിനിയർ പറഞ്ഞു. ഓ ഫീസിനു വേണ്ടി ഓടുന്ന വാഹനത്തിന് വാടകയിനത്തിൽ ത്തന്നെ 40000 രൂപ പ്രതിമാ സം വേണ്ടിവരുന്നു. 950 രൂപ ദിവസക്കൂലിക്കാണ് കരാർ ജീ വനക്കാർ പണിയെടുക്കുന്ന ത്. അപകടങ്ങൾ പതിവാകു ന്ന സ്ഥലങ്ങളിൽ കേബിളു കൾ സ്ഥാപിച്ചാൽ അപകട മൊഴിവാകുന്നതോടൊപ്പം ടച്ച് വെട്ടലും ഒഴിവാക്കാം.

Top