സി.കെ. കുഞ്ഞിക്കൃഷ്ണന്‍ ആധുനിക മുഹമ്മയുടെ ശില്പി

മുഹമ്മ ഗ്രാമത്തിനും കുട്ടനാട്ടിലെ ഈഴവ സമുദായത്തിനും സി. കെ. കുഞ്ഞുകൃഷ്ണൻ നൽകിയിട്ടുള്ള സംഭാവനകൾ ഒട്ടനവധി യാണ്.
ദേശീയ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട നേതാക്കന്മാര്‍ മുഹമ്മയില്‍ ഉണ്ടായിരുന്നു. ഇവരില്‍ പ്രമുഖനായിരുന്നു ചിലമ്പിശ്ശേരി തറവാട്ടിലെ പരേതനായ സി.കെ. കുഞ്ഞിക്കൃഷ്ണന്‍,
മഹാത്മാഗാന്ധിയോടൊപ്പം 1924-ല്‍ വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തു.
വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തവരുടെ കണ്ണില്‍ സവര്‍ണ്ണരായ ഗുണ്ടകള്‍ ചുണ്ണാമ്പെഴുതുകയുണ്ടായി. അങ്ങനെ ഒരു കണ്ണു നഷ്ടപ്പെട്ടവരില്‍ ഒരാളാണ് സി.കെ. കുഞ്ഞിക്കൃഷ്ണന്‍, സി. കെ. കുഞ്ഞുകൃഷ്ണനെന്ന പ്രതിഭയെ നെഹ്റുവിനും, ഇന്ദിരാഗാന്ധിക്കുമൊക്കെ നേരിട്ടറിയാമായിരുന്നുവെന്നു പറഞ്ഞാൽ അതൊട്ടും തന്നെ അതിശയോക്തിയാവില്ല.
ആര്യക്കര സ്‌ക്കൂള്‍, മുഹമ്മ കോപ്പറേറ്റീവ് സൊസൈറ്റി, മുഹമ്മ പി.എച്ച്.സി ആയുര്‍വേദ ഡിസ്‌പെന്‍സറി, മുഹമ്മ തണ്ണീര്‍മുക്കം റോഡ്, മുഹമ്മ ബോട്ടുജെട്ടി റോഡ്, പോലീസ് സ്റ്റേഷന്‍ എന്നിവ സ്ഥാപിക്കുന്നതില്‍ മുന്‍കൈ എടുത്തത് കുഞ്ഞിക്കൃഷ്ണനായിരുന്നു.
ഈഴവ സമുദായത്തിന് ഒരു സംഘടന രൂപീകരിക്കണമെന്ന ആശയവുമായി ഗുരുദേവന്റെ അനുഗ്രഹവും തേടി ശിവഗിരിയിലെ ത്തിയ ടി. കെ. മാധവന്റെ സംഘത്തിലെ പ്രധാനിയായിരുന്നു ചെറു കാലിൽ കുഞ്ഞുകൃഷ്ണൻ. കേരളകൗമുദി സ്ഥാപകൻ സി. വി. കുഞ്ഞി രാമൻ, കെ. എൻ. കുഞ്ഞുകൃഷ്ണൻ ബി. എ., ശ്രീനാരായണ തീർത്ഥ സ്വാമി, കെ. എം. കുഞ്ഞുകൃഷ്ണൻ വക്കീൽ, എ. കെ. ഗോവിന്ദദാസ്, ശങ്കരൻ ചാന്നാര് എന്നിവരായിരുന്നു അന്ന് ഒപ്പമുണ്ടായിരുന്നവർ.
1903-ൽ എസ്. എൻ. ഡി. പി. യോഗത്തിന് രൂപമായെങ്കിലും ശാഖകൾ രൂപീകൃതമാകുവാൻ പിന്നെയും കാലമേറെ വേണ്ടിവന്നു. ഒടുവിൽ 1927-ൽ കുഞ്ഞുകൃഷ്ണൻ മുൻകൈയെടുത്താണ് കുട്ടനാട്ടിൽ 1-ാം നമ്പർ ശാഖ രൂപംകൊണ്ടത്. കുട്ടനാട്ടിലെ കായൽ രാജാവെന്നറിയ പ്പെടുന്ന മുരിക്കൻ കായൽ നിലം കുത്തിയെടുക്കുന്നതിനൊക്കെ മുമ്പ് തിരുവിതാംകൂർ മഹാരാജാവിൽനിന്നും പട്ടയം വാങ്ങി 3000 പറ നിലം വേമ്പനാട്ടുകായലിൽനിന്നും കുത്തിയെടുത്തത് കുഞ്ഞുകൃഷ്ണന്റെ കുടുംബമായ ചെറുകാലിൽ കുടുംബമായിരുന്നു. ഇന്നും ഈ നിലങ്ങൾ അറിയപ്പെടുന്നത് ചെറുകാലിൽ കായൽ എന്നാണ്. കായൽ നിലം ഇത്തരത്തിൽ കുത്തിയെടുത്തു കൃഷിയിലേർപ്പെട്ട ഒരു ഈഴവകുടുംബത്തിന്റെ വളർച്ചയിൽ അസൂയാലുക്കളായ മേൽജാതിക്കാർ വിളവെടുപ്പിന് മുൻപായി ബണ്ട് മുറിച്ചു കൃഷിനാശമുണ്ടാക്കി. ഇത്തരത്തിൽ അഞ്ചു തവണ കൃഷി നശിപ്പിച്ചതിനെത്തുടർന്ന് കടബാദ്ധ്യത യിലായ ചെറുകാലിൽകുടുംബം കായൽ നിലം വിൽക്കുകയാണുണ്ടായത്. ഇതെല്ലാം കണ്ട് വിഷമിച്ച കുഞ്ഞു കൃഷ്ണൻ എസ്. എൻ. ഡി. പി.യോഗത്തിന്റെ ഓർഗനൈസിംഗ് സെക്രട്ടറിയാ യിരുന്ന ടി. കെ. മാധവനെ കുട്ടനാട്ടിലേക്ക് മാളികപ്പുറത്തമ്മയുടെ ദേശം
ക്ഷണിച്ചു. സമുദായത്തെ ശക്തിപ്പെടു സി. കെ. കുഞ്ഞുകൃഷ്ണൻ ത്തുന്നതിനുള്ള ആലോചനകൾ നടത്തി.ഈ ശ്രമങ്ങളുടെ ഫലമായി 1927-ൽ എസ്. എൻ. ഡി. പി. യോഗ ത്തിന്റെ 1 മുതൽ 25 വരെയുള്ള ശാഖകൾ കുട്ടനാട്ടിൽ പിറവികൊണ്ടു. സി.കെ. കുഞ്ഞുകൃഷ്ണന്റെ മുഹമ്മയിലെ പ്രവർത്തനം കുഞ്ഞുകൃഷ്ണന്റെ സഹോദരനും പ്രഭുവുമായിരുന്ന ചിലമ്പിനാരായണൻ മുഹമ്മയിലായിരുന്നു താമസം. അദ്ദേഹത്തിന്റെ മരണത്തോടെ ഭൂസ്വത്തുക്കളുടെ സംരക്ഷണത്തിനും മറ്റുമായി മുഹമ്മയിലേക്ക് വന്ന കുഞ്ഞുകൃഷ്ണൻ പിന്നീട് സജീവ കോൺഗ്രസ്സ് പ്രവർത്തനത്തിലേക്ക് കടക്കുകയായിരുന്നു. ആലപ്പുഴ ജില്ല കണ്ട ഏറ്റവും വലിയ കോൺഗ്രസ്സ് കൺവെൻഷൻ സി. കെ.യുടെ നേതൃത്വത്തിൽ മുഹമ്മ യിലായിരുന്നു സംഘടിപ്പിക്കപ്പെട്ടത്. കേന്ദ്ര മന്ത്രിമാരടക്കം പങ്കെടുത്ത ആ കൺവെൻഷൻ ഏഴുദിവസം നീണ്ടുനിന്നു.
മുഹമ്മയിൽ എ. ബി. വിലാസം സ്കൂൾ സ്ഥാപിക്കുന്നതിനുവേണ്ടി തിരുവിതാംകൂർ ദിവാനായിരുന്ന ഹബീബുള്ള സാഹിബിൽനിന്ന് 1936-ൽ അനുമതി നേടിയെടുത്തത് സി.കെ. കുഞ്ഞുകൃഷ്ണനായി രുന്നു.
ഹബീബുള്ള സാഹിബിന്റെ അഡ്വൈസറായിരുന്നു അന്ന് സർ സി. പി. മികച്ച വേഷഭൂഷാദികളോടെ കാറിൽ എത്തിയാൽ മാത്രമേ കാര്യം നടക്കൂ എന്ന് ലഭിച്ച ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ഈഴവ പ്രമാണിയായിരുന്ന ആലുംമൂട്ടിൽ ചാന്നാരുടെ കാറിലാണ് കുഞ്ഞു കൃഷ്ണൻ കൊട്ടാരത്തിൽ ചെന്നത്. ഈ കാര്യത്തിനായി ടി. കെ. മാധവന്റെ സഹായവും വേണ്ടുവോളം ലഭിച്ചു. തൊട്ടടുത്ത വർഷം തന്നെ സ്കൂൾ ആരംഭിക്കാൻ കഴിഞ്ഞു എന്നതാണ് കുഞ്ഞുകൃഷ്ണൻ എന്ന സംഘാടകന്റെ കരുത്ത്.
മുഹമ്മ ഗവൺമന്റ് ആശുപത്രി,
ഗവൺമന്റ് ആയുർവേദ ആശുപത്രി,
മുഹമ്മ പോസ്റ്റോഫീസ്,
1670-ാം നമ്പർ സർവ്വീസ് സഹകരണസംഘം,
മുഹമ്മ പോലീസ് സ്റ്റേഷൻ,
മുഹമ്മ-തണ്ണീർമുക്കം റോഡ് വികസനം,
മുഹമ്മ കുമരകം ബോട്ടു സർവ്വീസ്
എന്നിവയുടെ സ്ഥാപനത്തിൽ സി. കെ. കുഞ്ഞുകൃഷ്ണന്റെ സംഭാവന നിർണ്ണായകമാണ്. പിൽക്കാലത്തു കേരളത്തിൽ ഭരണത്തിൽ വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭ നടപ്പിലാക്കിയ ഭൂപരിഷ്ക്കരണ നിയമത്തിന്റെ ഭാഗമായി തന്റെ സ്വന്തം വസ്തുവിലെ കുടികിടപ്പവകാശക്കാർക്ക് പത്തുസെന്റ് സ്ഥലം വീതം നൽകുന്നതിനുള്ള പട്ടയവിതരണം അന്നത്തെ പ്രധാനമന്ത്രിയാ യിരുന്ന ശ്രീമതി ഇന്ദിരാഗാന്ധിയെ എസ്. എൽ. പുരത്തു കൊണ്ടുവന്ന് നിർവ്വഹിപ്പിച്ചത് സി. കെ. കുഞ്ഞുകൃഷ്ണന്റെ വ്യക്തിബന്ധങ്ങളുടെ നേർസാക്ഷ്യമാണ്.
വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കവെ സവർണ്ണർ അദ്ദേഹ ത്തിന്റെ കണ്ണിൽ ചുണ്ണാമ്പുതേച്ചു ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെ ടുത്തി. 1981-ൽ 84-ാമത്തെ വയസ്സിൽ സി. കെ. കുഞ്ഞുകൃഷ്ണൻ ഓർമ്മയായി. ചെങ്ങന്നൂരിൽ വെച്ചു അന്തരിച്ച അദ്ദേഹത്തിന്റെ ചിതാഭസ്മം മുഹമ്മയിലെ പൗരാവലിയുടെ ആഭിമുഖ്യത്തിൽ മുഹമ്മ യിൽ കൊണ്ടുവന്ന് വേമ്പനാട്ടുകായലിൽ നിമഞ്ജനം ചെയ്തു.

