ഈ കുടുംബത്തിലെ ആരെ ഇടിച്ചാലും നല്ല ഇടി കിട്ടും…

എല്ലാവരും ബ്ലാക്ക് ബെൽറ്റാ.. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടി ശ്രദ്ധേയരായിരിക്കുകയാണ് അച്ഛനും അമ്മയും 3 മക്കളുമടങ്ങുന്ന മുഹമ്മ കഞ്ഞിക്കുഴിയിലെ ഈ ഫാമിലി. കഞ്ഞിക്കുഴി പഞ്ചായത്ത് 6-ാം വാർഡ് ചെറുകണ്ണാട്ടു വീട്ടിൽ
സി.പി.രാ ജേഷ് (47),
ഭാര്യ എ.എസ്.സൗമ്യ (39),
മക്കളായ സൂര്യമോൾ (19),
സി.ആർ.ആര്യമോൾ (16),
രസ്യ രാജേഷ് (9)
എന്നിവരടങ്ങുന്ന കു ടുംബമാണിത്.

രാജേഷ് കരാട്ടെ രംഗത്തെത്തിയിട്ട് 30 വർഷമായി. കരാട്ടെയിൽ സിക്സ് ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്. നാഷനൽ കോച്ച്, നാഷനൽ എ ഗ്രേഡ് റഫറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കരാട്ടെ സംഘടനയുടെ ജില്ലാ പ്രസിഡന്റുമാണ്. ഭാര്യ സൗമ്യ സംസ്ഥാനതല കരാട്ടെ മത്സരത്തിൽ മെഡൽ നേടിയിട്ടുണ്ട്.

മൂന്നു മക്കൾക്കും ഓർമവച്ചനാൾ മു തൽ തന്നെ കരാട്ടെ പഠിപ്പിച്ചു തുടങ്ങി. ചേർത്തല എസ്എൻ കോളജിൽ ബിഎ മലയാളം മൂന്നാം വർഷ വിദ്യാർ ഥിനിയായ സൂര്യമോൾ കരാട്ടെ
ദേശീയ താരമാണ്. നാഷനൽ ചാംപ്യൻഷിപ്പിൽ 2 തവണ വെങ്കല മെഡൽ നേടി. സൗത്ത് ഇന്ത്യൻ ചാംപ്യൻഷിപ്പിലും വെള്ളിമെഡൽ നേടിയിട്ടുണ്ട്. ഈ വർഷം നടന്ന ഇന്റർ യൂണിവേഴ്സിറ്റി ചാംപ്യൻഷിപ്പിലും കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യ ദേശീയ മത്സരത്തിലും പങ്കെടുത്തു.
ചേർത്തല സെന്റ് മേരീസ് ഹൈസ്കൂളിൽ നിന്ന് ഈ വർഷം പത്താംക്ലാസ് പാസായ രണ്ടാമത്തെ
മകൾ ആര്യമോൾ കരാട്ടെ തേഡ് ഡാൻബ്ലാക്ക് ബെൽറ്റ് ആണ്. ഒട്ടേറെ തവണ സംസ്ഥാന,
ദേശീയ മത്സരങ്ങളിൽ പങ്കെടു ഇളയ കുട്ടിയായ രസ്യ രാജേ ഷ് ചെറുവാരണം എസ്എൻവി എൽപി സ്കൂളിലെ നാലാം ക്ലാ സ് വിദ്യാർഥിയാണ്. കരാട്ടെ ഫസ്റ്റ് ഡാൻ ബ്ലാക്ക് ബെൽറ്റ് വെങ്കല
നേടിയ രസ്യ സംസ്ഥാന മത്സരങ്ങളിൽ ജേതാവാകുകയും ദേശീയ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സൗത്ത് ഇന്ത്യൻ കരാട്ടെ ചാംപ്യൻഷിപ്പിൽ വെങ്കലമെഡലും നേടി. ജൂൺ 4ന് ഉത്തരാഖണ്ഡിൽ നടക്കുന്ന കരാട്ടെ ദേശീയ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ തയാറാകുകയാണ് ഈ കരാട്ടെ കിഡ്.

കരാട്ടെ പരിശീലന ക്ലാസും ഇവർക്കുണ്ട്. ഈ കുടുംബത്തിന്റെ ശിഷ്യരിൽ 4 വയസ്സ് മുതൽ 56 വയസ്സ് വരെയുള്ളവരുണ്ട്. പെൺകുട്ടി കളാണ് കൂടുതലും. ഇവർ പരിശീലിപ്പിച്ച് 31 കുട്ടികൾക്കാണ് ഇത്ത വണ ബ്ലാക്ക് ബെൽറ്റ് നേടാനായത്.

ചേർത്തല തിരുവിഴ സ്വദേശിയും ജലഗതാഗതവകുപ്പ് ജീവനക്കാര നുമായ ആർ.സജിത്ത് കുമാർ, ഐക്കി സ്കൂൾ ഓഫ് മാർഷ്യൽ ആർട്സ് എന്ന കരാട്ടെ പരിശീലന കേന്ദ്രത്തിന്റെ സ്ഥാപകൻ തിരുവനന്തപുരം സ്വദേശി സി.എ.വിജയൻ എന്നിവ രാണ് കരാട്ടെ ഫാമിലിയുടെ ഗുരുക്കൻമാർ.

Top