
ശബരിമല വിവാദങ്ങളിൽനിന്നൊഴിഞ്ഞ് ചീരപ്പൻചിറ തറവാട്
ചീരപ്പന്‍ചിറ ഈഴവ കുടുംബത്തിന് മുഹമ്മയുടെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ഉണ്ട്. ഈ കുടുംബത്തിലെ കാരണവന്മാരായ കൃഷ്ണപണിക്കരും, കൂട്ടപ്പണിക്കരും, കരുണാകരപ്പണിക്കരും എല്ലാ ഈ നാട്ടിലെ കരപ്രാണിമാരായിരുന്നു. ശബരിമല അയ്യപ്പന് മുഹമ്മയില്‍ വന്ന് ആയോധനാഭ്യാസം പഠിച്ചത് ഇവരുടെ കുടുംബം വകയായിരുന്ന ആയുധാഭ്യാസക്കളരിയിരുന്നു എന്നാണ് ഐതിഹ്യം. ഈ കളരിയിരുന്ന സ്ഥലത്താണ് മുഹമ്മയിലെ വളരെ പുരാതനമായ മൂക്കാല്‍ വട്ടം അയ്യപ്പ ക്ഷേത്രം സ്ഥിതിച്ചെയ്യുന്നത്.
സുശീല ഗോപാലനും സി.കെ. ചന്ദ്രപ്പനും ഈ കുടുംബത്തിലെ അംഗങ്ങൾ
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദം തിളച്ച് മറിയുമ്പോഴും ഇതിൽ നിന്നെല്ലാം ഒഴിഞ്ഞ് അയ്യപ്പൻ കളരിയഭ്യസിച്ചതായി വിശ്വസിക്കുന്ന മുഹമ്മയിലെ ചീരപ്പൻചിറ തറവാടും അനുബന്ധിച്ചുള്ള മുക്കാൽവെട്ടം അയ്യപ്പക്ഷേത്രവും. വിഷയത്തിൽ വിശ്വാസപരമായും രാഷ്ട്രീയമായും നടക്കുന്ന നാമജപ ഘോഷയാത്രയടക്കമുള്ള പ്രതിഷേധ പരിപാടികളിൽ കക്ഷിയാവാൻ കുടുംബവും ക്ഷേത്രവും ആഗ്രഹിക്കുന്നി. മറ്റ് ക്ഷേത്രങ്ങളിൽനിന്ന് വ്യത്യസ്തമായി താന്ത്രിക വിധികൾക്കപ്പുറം കളരിയിലധിഷ്ഠിതമായ പൂജകളാണ് മുക്കാൽ വെട്ടം അയ്യപ്പക്ഷേത്രത്തിൽ പിന്തുടരുന്നത്. ശബരിമല ശാസ്താവിൽ വിലയം പ്രാപിച്ച അയ്യപ്പെൻറ പ്രതിഷ്ഠ കളരിമുറയിലെ വീരാസനത്തിലാണ്
തുളുനാട്ടിൽ ചന്ദ്രഗിരിപ്പുഴയുടെ തീരത്തെ ഗ്രാമത്തിലെ ജ്യോതിഷം, മാന്ത്രികം, വൈദ്യം, ഹഠയോഗം തുടങ്ങിയവയിൽ പ്രാവീണ്യമുണ്ടായ ചീരൻ, അപ്പൻ, യപ്പൻ എന്നീ ഗുരുക്കന്മാരെ ചേർത്തലയിലെ കരപ്പുറം രാജാവ് ആയോധനമുറകൾ അഭ്യസിപ്പിക്കാൻ കൊണ്ടുവരുകയായിരുന്നു. ഇവരുടെ പത്താമത്തെ തലമുറയിൽ െപട്ട കുടുംബത്തിലെ കാരണവരായ അനീഷ് സി.പണിക്കരും ആചാര്യസ്ഥാനം വഹിക്കുന്ന സഹോദരൻ കേശവലാലും ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽനിന്ന് ഒഴിഞ്ഞ് നിൽക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ, ആചാരാനുഷ്ഠാനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിനോട് ഇവരും യോജിക്കുന്നില്ല. ശബരിമലയില്‍ പന്തള രാജകുടുംബത്തിനുള്ളത് പോലെ ചീരപ്പന്‍ചിറ തറവാടിനും പ്രമുഖ സ്ഥാനം അർഹതപ്പെട്ടതാണ്. മാളികപ്പുറത്തമ്മയുടെ മൂലകുടുംബക്കാരായ ചീരപ്പന്‍ചിറക്കാർക്ക് വെടിവഴിപാടിനും പൂജാദികാര്യങ്ങൾക്കും ഉണ്ടായിരുന്ന അവകാശം കാലാന്തരത്തിൽ നഷ്ടമാവുകയായിരുന്നു. കഠിന വ്രതമെടുത്ത മലവേടന്മാർ അനുഷ്ഠിച്ചിരുന്ന തേനഭിഷേകത്തിനുള്ള അവകാശവും ഇപ്പോൾ ശബരിമലയിൽ നിലനിൽക്കുന്നില്ല

പന്തളം രാജ്യത്ത് ഉദയൻ എന്ന കാട്ടുകൊള്ളക്കാരെൻറ ആക്രമണം വർധിച്ചതിനാൽ പുതിയ ആയോധന മുറകൾ പഠിക്കുന്നതിന് അയ്യപ്പൻ ചീരപ്പൻചിറയിലെ കളരിത്തറയിലെത്തിയെന്നാണ് ഐതിഹ്യം. തന്നെ വിവാഹം ചെയ്യണമെന്ന ഗുരുവിൻറ മകൾ മാളുവെന്ന ലളിതാംബികയുടെ ആഗ്രഹം അയ്യപ്പൻ നിരാകരിക്കുകയും താനിനി കന്യകയായി അറയിലിരിക്കുമെന്ന് ശപഥമെടുത്തുവെന്നാണ് വിശ്വാസം. ചീരപ്പന്‍ ചിറയിലെ ലളിതയെ മാളികപ്പുറത്തമ്മയായി അംഗീകരിച്ച് പന്തളം രാജാവ് ശബരിമലയില്‍ പ്രതിഷ്ഠിച്ചഎങ്കിലും മഹിഷിയുടെ പുനര്‍ജന്മമായി മാറ്റി മറ്റൊരു ഐതിഹ്യം ചമക്കുകയായിരുന്നെന്ന് പറയപ്പെടുന്നു. ചീരപ്പൻചിറ തറവാടിന് 2000 വർഷത്തെ പഴക്കമാണ് അവകാശപ്പെടുന്നത്. അതേസമയം ക്ഷേത്രത്തിന് 750നും 900നുമിടയിൽ വർഷത്തെ പഴക്കമേയുള്ളൂ. പുന്നപ്ര-വയലാർ സമരങ്ങളിൽ നേതൃസ്ഥാനം വഹിച്ച വയലാർ സ്റ്റാലിൻ എന്നറിയപ്പെട്ടിരുന്ന ചീരപ്പൻചിറയിൽ കൃഷ്ണപ്പണിക്കർ കുമാരപ്പണിക്കർ എന്ന സി.കെ. കുമാരപ്പണിക്കരും മകനും മുൻ എം.പിയും സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായിരുന്ന സി.കെ. ചന്ദ്രപ്പനും എ.കെ.ജിയുടെ ഭാര്യയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ സുശീല ഗോപാലനും ചീരപ്പൻചിറ തറവാട്ടിലെ അംഗങ്ങളാണ്. സുശീല ഗോപാലൻറെ സഹോദരപുത്രനാണ് ആലപ്പുഴ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി.വേണുഗോപാൽ.

ചീരപ്പന്‍ചിറ ഈഴവ കുടുംബത്തിന് മുഹമ്മയുടെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ഉണ്ട്. ഈ കുടുംബത്തിലെ കാരണവന്മാരായ കൃഷ്ണപണിക്കരും, കൂട്ടപ്പണിക്കരും, കരുണാകരപ്പണിക്കരും എല്ലാ ഈ നാട്ടിലെ കരപ്രാണിമാരായിരുന്നു. ശബരിമല അയ്യപ്പന് മുഹമ്മയില്‍ വന്ന് ആയോധനാഭ്യാസം പഠിച്ചത് ഇവരുടെ കുടുംബം വകയായിരുന്ന ആയുധാഭ്യാസക്കളരിയിരുന്നു എന്നാണ് ഐതിഹ്യം. ഈ കളരിയിരുന്ന സ്ഥലത്താണ് മുഹമ്മയിലെ വളരെ പുരാതനമായ മൂക്കാല്‍ വട്ടം അയ്യപ്പ ക്ഷേത്രം സ്ഥിതിച്ചെയ്യുന്നത്. ഈ ക്ഷേത്രവും ചീരപ്പന്‍ചിറ കുടുംബക്കാരുടെ വകയാണ്. അടുത്തകാലത്തുവരെ ശബരിമലയിലെ വെടിവഴിപാട് പണത്തിന്റെ അവകാശികള്‍ ഈ കുടുംബക്കാരായിരുന്നു. പിന്നീടുവന്ന കോടതി വിധി പ്രകാരം അവര്‍ക്ക് ഈ അവകാശം നഷ്ടമായി. രാജാവില്‍ നിന്ന് പണിക്കര്‍ സ്ഥാനവും സ്ഥാനചിച്നമായ വാളും പരിചയും ഈ കുടുംബക്കാര്‍ക്ക് കിട്ടിയിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാലനായകന്മാരായ ഏ.കെ.ജി നായനാര്‍, ടി.വി. തോമസ്, എന്നിവര്‍ ഈ തറവാട്ടില്‍ ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്. ചീരപ്പന്‍ചിറ കുടുംബാംഗമായ സൂശീലാഗോപാലന് ഏ.കെ.ജിയുടെ സഹധര്‍മ്മിണിയായിരുന്നു. 1995-2001 കാലഘട്ടത്തില്‍ കേരളത്തിന്റെ വ്യവസ്ഥ മന്ത്രിയായിരുന്ന സൂശീലാഗോപാലന് 2001 ഡിസംബറില്‍ അന്തരിച്ചു. കേരളത്തിലെ പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുണ്ടായിരുന്ന ചീരപ്പന്‍ചിറ കുടുംബാംഗമായ മാധവിയമ്മ, സി.പി. രാമസ്വാമി അയ്യരുടെ മുമ്പില്‍പോലും കൂസാതെ നിന്ന ധീരവനിതയായിരുന്നു.
Cheerappanchira is an Ezhava tharavad renowned for its Kalari in Muhamma, Cheerappanchira family, Mukkal Vettom Ayyappa Temple of the family and their Kalari, are as old as the mythology of Lord Ayyappan and his abode at Sabarimala. It is believed that Ayyappan was trained in this Kalari. Young Ayyappan was trained by Cheerappanchira and became his most brilliant student. It is believed that one young girl of this family fell in love with the Lord and requested to accept her as his wife, who later came to be known as Malikappurathamma. But Ayyappan turned down her request, to be a “Brahmachari”. Recently the family Kalari was reopened and around 40 students are being trained in the martial art of Kalarippayattu. Former minister of Kerala, Susheela Gopalan, hails from the Cheerappanchira family.