കാലം കവർന്ന കൈതക്കാടുകൾ

മുഹമ്മ ഗ്രാമങ്ങൾക്ക് പണ്ട് നല്ല കൈതപ്പൂവിന്റെ മണമായിരുന്നു. കൈതക്കാടുകൾ സർവ്വ സാധാരണമായിരുന്ന അക്കാലത്ത്,കുഞ്ഞു കൾക്കുള്ള പായയിൽ തുടങ്ങി അ വസാനം ചിത ചേർത്തുപിടിക്കുന്ന തുവരെ ജീവിതത്തിന്റെ അഭിഭാജ്യ ഘടകമായി കൈതച്ചെടികൾ നിലകൊണ്ടു. സ്ത്രീകൾ കൈതോല ചെത്തി മാടി വെയിലിൽ ഉണക്കി പായകൾ നെയ്തു. തച്ചുപായ,മെത്ത പായ,ഉണക്കപായ, തൂത പായ എ ന്നിവ മാത്രമല്ല, വട്ടിയും കുട്ടയുവരെ കൈതോല കൊണ്ട് നിർമ്മിച്ച് അ വർ കുടുംബം പോറ്റി.
കൾ

കൈതവേര് കൊണ്ട് ചൂലുകൾ ഉണ്ടാക്കി വിറ്റ് പാവങ്ങൾ പലരും ജീവിതം തരികെപിടിച്ചു.പായകൾ ചുരുളുകളാക്കി ചുമന്നും കൈത ചൂ ലുകൾ വീടുകൾ തോറും കൊണ്ടു നടന്ന് വിൽക്കുന്നവരും അന്ന് ഗ്രാമ ത്തിന്റെ തനത് കാഴ്ചകളായിരുന്നു. ആലപ്പുഴജില്ലയിലെ കലവൂരും കോട്ടയം ജില്ലയിലെ തലയാഴം പഞ്ചായത്തിലെ ഉല്ലലയും പായ വ്യാപാര ത്തിന്റെ പ്രധാന കേന്ദ്രങ്ങളായിരു ന്നു. നവവധുവിന്പായ നെയ്ത്അറി യാമെങ്കിൽ അത് വലിയയോഗ്യത യായികണ്ടിരുന്നകാലംകൂടിയായി രുന്നുഅത്.കൈതോലഓലപ്പടക്ക നിർമ്മാണത്തിന്ധാരാളമായി ഉപ യോഗിച്ചിരുന്നു.ഇന്നുംഅതിന്ഉപ
യോഗിക്കുന്നുണ്ട്.

പഴുത്ത കൈതച്ചക്കയുടെ സുഗന്ധം ഒന്നുവേറെ തന്നെയായിരുന്നു. കൈതച്ചക്കതിന്നാൻ കാക്ക യും ഉപ്പനും മത്സരിച്ചിരുന്നു. ചില രാജ്യങ്ങളിൽ സുഗന്ധ വസ്തുവായും മരുന്നിനായും കൈതച്ചക്ക ഇപ്പോ ഴും ഉപയോഗിക്കുന്നുണ്ട്.പാവങ്ങ നാലുകാലഓലപ്പുരകെട്ടാനുംക ച്ചിത്തുറു ഇടുന്നതിനും കൈതക്കാ ലുകൾ ഉപയോഗിച്ചിരുന്നു. പിന്നീ ട്കുട്ടികൾ വോളിബാൾ കോർട്ട്നി ർമ്മിച്ചിരുന്നതും കൈകക്കാലുക ൾ കൊണ്ടുതന്നെയായിരുന്നു. അ ങ്ങനെ കൈതച്ചെടി ജീവിതത്തി
ന്റെ ഭാഗമായതോടെ കൈതത്തി ൽ,കൈതവളപ്പിൽ,കൈതക്കുഴി, കൈതക്കാട് എന്നിങ്ങനെ വീടി ന്റെ അടയാളപ്പെടുത്തലുകളായി.

കൈതപായക്ക്ആവശ്യക്കാരില്ല
കൈതകൾ ഭൂമിയിൽ ജല ലഭ്യത ഉറപ്പുവരുത്തുന്നതിനും വെള്ളക്കെട്ടിലെ മത്സ്യപ്രജന നത്തിനും സഹായകമാണ്.എ ന്നാൽ,വിശാലമായപുരയിടങ്ങളും ചതുപ്പുകളും കുറഞ്ഞതോടെ കൈതക്കാടുകൾ ഇല്ലാതായി. പുത്തൻ ബെഡുകൾ വിപണി കൈയടക്കിയതോടെ കൈത പായകൾക്ക് ആവശ്യക്കാർ ഇ ല്ലാതായി. അവശേഷിക്കുന്ന കൈതകളെ പ്രയോജനപ്പെടു ത്തികുടുംബശ്രീയുടെ ആഭിമുഖ്യ ത്തിൽ പഞ്ഞിനിറച്ചമെത്തപ്പാ യകളും കരകൗശല വസ്തുക്കളും നിർമ്മിക്കാനായാൽ വലിയവി പണന, തൊഴിൽ സാദ്ധ്യതക ൾക്ക് കളമൊരുക്കാമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധാഭിപ്രാ യം. കൈതകൾ പല തരത്തി ലുണ്ട്. എന്നാൽ, എട്ടുവരി മുള്ളു ള്ള കൈകൾക്ക് ഒരു ദിവ്യപരി വേഷം വിശ്വാസികൾ നൽക ന്നുണ്ട്

Top