പ്രതികൾ തിങ്ങിനിറഞ്ഞ് ജില്ലയിലെ ജയിലുകൾ
ആലപ്പുഴ ജില്ലാ ജയി ലിലും മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലും പാർപ്പിച്ചിട്ടുള്ളത് ഉൾക്കൊള്ളാവുന്നതിന്റെ ഇരട്ടി യോളം തടവുകാരെ.84 പേരെ വീ തം ഉൾക്കൊള്ളാവുന്നതാണ് ഇ രു ജയിലുകളും. എന്നാൽ, ആല പുഴ ജില്ലാ ജയിലിൽ 161 പേരും മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ 182ഉം പ്രതികളാണ് ഇപ്പോഴുള്ളത്. മഴമാറി ചൂടായ തോടെ ഇരുനില കെട്ടിടത്തിൽ തിങ്ങിക്കിടക്കുന്നത് തടവുകാർ ക്ക് മാനസിക- ശാരീരിക അസ്വ സ്ഥതകൾക്ക് ഇടയാക്കുന്നുണ്ട്.
ജയിൽ പരിശോധനയ്ക്കെ ത്തുന്ന മുതിർന്ന ഉദ്യോഗസ്ഥരോ ടും ജുഡീഷ്യൽ ഓഫീസർമാരോടും തടവുകാരുടെ ആധിക്യം ജ യിൽ ഉദ്യോഗസ്ഥർ അറിയിച്ചെ ങ്കിലും പരിഹാരം നീളുകയാണ്. ആലപ്പുഴയിലെ ജയിൽ വളപ്പിൽ നിർമ്മാണം പൂർത്തിയാക്കിയ പു തിയ ബ്ലോക്കിനെ സബ്ജയിലാ ക്കി ഉത്തരവ് ഇറങ്ങിയെങ്കിലും ഉ ദ്ഘാടനം നടന്നിട്ടില്ല. 70 പേരെ പാർപ്പിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളതെങ്കിലും വേണ്ടിവ ന്നാൽ 100 പേർക്ക് വരെ കഴിയാ നാകുമെന്നാണ് ജയിൽ അധികൃ തരുടെ കണക്കുകൂട്ടൽ.
സ്റ്റേഷൻ ജാമ്യത്തിൽ വിടാൻ കഴിയുന്ന കേസുകളിൽപ്പെടുന്നവരെയും പൊലീസ് ജാമ്യമില്ലാ വകുപ്പ് ചേർത്ത് കോടതിയി ൽ ഹാജരാക്കുന്നെന്ന് ആരോപ ണമുണ്ട്. ഇത് തടവുകാരുടെ എ ണ്ണം വർദ്ധിക്കാൻ ഇടവരുത്തു ന്നു. ജാമ്യത്തിലിറക്കാൻ ആരും എത്താത്തവരും ജയിലുകളിലെ അന്തേവാസികളായി മാറും. ശബരിമല സ്വർണക്കവർച്ചയുടെ പേരിൽ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം ശക്തമാക്കുക കൂ ടി ചെയ്തതോടെ റിമാൻഡ് തടവുകാരുടെ എണ്ണം വീണ്ടും കൂടാനാ ണ് സാദ്ധ്യത.
തുറക്കാതെ പുതിയ ബ്ലോക്കുകൾ
ആലപ്പുഴയിലെ നാലു ബ്ലോക്കുക ളുള്ള കെട്ടിടം പൂർത്തിയായെങ്കി ലും ഉദ്ഘാടനം കഴിയാത്തതിനാ തടവുകാരെ പ്രവേശിപ്പിച്ചിട്ടില്ല മാവേലിക്കര സ്പെഷ്യൽ സബ്ജ യിലിൽ പുതിയ ബ്ലോക്കിന്റെ നിർ മ്മാണംപകുതിയോളമേ പൂർത്തിയായിട്ടുള്ളൂ
ഇതിൽ തടവുകാർക്ക് ഒരു ബ്ലോക്ക്മാത്രമാണുള്ളത്.പുതിയബ്ലോ ക്കിന്റെ ബാക്കിഭാഗം ഓഫീസിനു ള്ളതാണ്
കെട്ടിടം പണി തീർന്നാലും മാവേ ലിക്കര സ്പെഷ്യൽ സബ്ജയിലി ൽ തടവുകാരുടെ ദുരിതത്തിന് രിഹാരമാകില്ല
ആലപ്പുഴ ജില്ലാ ജയിലിൽ തടവുകാർ- 161
മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ തടവുകാർ 182
ജയിൽ പരിഷ്കരണ റിപ്പോർട്ട്
ഡോ. അലക്സാണ്ടർ ജേക്കബ് അദ്ധ്യക്ഷനായ ജയിൽ പരിഷ്കരണ കമ്മിഷന്റെ പ ഠനറിപ്പോർട്ടിൽ താലൂക്ക്തല ത്തിൽ ജയിലുകൾ നിർമ്മിക്ക ണമെന്ന് നിർദ്ദേശിച്ചിരുന്നു. ജില്ലയിൽ ആറു താലൂക്കുകളു ണ്ടെങ്കിലും രണ്ടിടത്തു മാത്രമാ ജയിൽ ഉള്ളത്.അരൂർ, ചെ ങ്ങന്നൂർമേഖലകളിലെ സ്റ്റേഷ നുകളിൽ നിന്നുള്ള പ്രതികളെ ആലപ്പുഴ ജില്ലാ ജയിലിൽ എ ത്തിക്കണമെങ്കിൽ കിലോമീറ്റ റുകളോളം സഞ്ചരിക്കേണ്ട അവസ്ഥയിലാണ്.പൊലീസ്

