വാരിയെല്ലുകൾ ഒടിഞ്ഞു, തോളിലും പിൻഭാഗത്തും ക്ഷതം; ജ്വല്ലറി ഉടമയുടെ മരണത്തിൽ ദുരൂഹത
05 March 2025
മുഹമ്മയിലെ ജ്വല്ലറി ഉടമ രാധാകൃഷ്ണന്റെ മരണത്തിലെ ദുരൂഹത വർദ്ധിപ്പിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വിഷം ഉള്ളിൽചെന്നാണ് മരണം സംഭവിച്ചതെന്നും ശരീരത്തിൽ പലയിടങ്ങളിലായി പരിക്കേറ്റിട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. രാധാകൃഷ്ണന്റെ വാരിയെല്ലുകൾ ഒടിഞ്ഞ നിലയിലാണെന്നും ഇടത്തെ കാൽമുട്ടിന് താഴെ പരിക്കുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഈ പരിക്കുകളുണ്ടായത് മരണത്തിന് 24 മണിക്കൂർ മുമ്പാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് രാധാകൃഷ്ണൻ മരിച്ചത്. തൊടുപുഴ സ്വദേശിയായ മോഷ്ടാവ് ശെൽവരാജ് പെരിന്തൽമണ്ണയിൽനിന്ന് കവർന്ന 21 പവൻ സ്വർണം രാധാകൃഷ്ണന്റെ മുഹമ്മയിലുള്ള രാജി ജ്വല്ലറിയിലാണ് വിറ്റത്. ഇത് കണ്ടെത്തുന്നതിനായി കടത്തുരുത്തി പോലീസ് ശെൽവരാജുമായി ജ്വല്ലറിയിൽ എത്തുകയായിരുന്നു. പോലീസെത്തുമ്പോൾ ജ്വല്ലറി അടഞ്ഞുകിടക്കുകയായിരുന്നു. രാധാകൃഷ്ണനെയും മകനെയും വിളിപ്പിച്ച് തെളിവെടുക്കുന്നതിനിടെ ജ്വല്ലറിയിൽ സുക്ഷിച്ചിരുന്ന വിഷമെടുത്ത് രാധാകൃഷ്ണൻ കുടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഉടൻ പോലീസ് വാഹനത്തിൽ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പോലീസ് ഭാഷ്യത്തിന് വിരുദ്ധമായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. രാധാകൃഷ്ണന്റെ ശരീരത്തിന്റെ പിൻഭാഗത്തും തോളുകളിലും ക്ഷതമേറ്റിട്ടുണ്ട്. വാരിയെല്ലുകളിൽ മൂന്നും നാലും വീതം ഒടിഞ്ഞുനുറുങ്ങിയിട്ടുണ്ട്. സി.പി.ആർ നൽകിയപ്പോൾ വാരിയെല്ലുകൾക്ക് പരിക്കേറ്റതാകാമെന്ന സംശയവും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
നേരത്തെ രാധാകൃഷ്ണന്റെ മകൻ പോലീസിനെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു. പോലീസ് കസ്റ്റഡയിൽ രാധാകൃഷ്ണന് മർദ്ദനം ഏറ്റിരുന്നുവെന്നും ഇതിലെ മനോവിഷമം താങ്ങാനാകാതെ ജീവനൊടുക്കിയതാണെന്നും മകൻ ആരോപിച്ചിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ തൃപ്തരാണെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.
സിനിമയിൽ സരോജാദേവിയുടെ മുത്തഴഗി എന്ന കഥാപാത്രത്തിന്റെ സാഹസികരംഗങ്ങൾക്കു ജീവൻ നൽകിയത് ഡ്യൂപ്പായ ദാസനായിരുന്നു. വെള്ളവും വള്ളവും നിറഞ്ഞ പാതിരാമണലിലെ സിനിമ ചിത്രീകരണം സരോജയ്ക്ക് ദുഷ്കരമായതോടെയാണ് ഡ്യൂപ്പിനെ വെച്ചത്.
സരോജാദേവിയോടു സാമ്യമുള്ള ഒരുപാടു സ്ത്രീകളെ നാട്ടിൽനിന്നും അല്ലാതെയും കൊണ്ടുവന്നു. പക്ഷേ, സംവിധായകൻ ടി. പ്രകാശ് റാവുവിനു തൃപ്തിയായില്ല. അതിനിടെയാണ് കുമ്മിയടിയും കൈകൊട്ടിക്കളിയുമായി നടക്കുന്ന ചായക്കടക്കാരൻ ദാസനെക്കുറിച്ച് സിനിമക്കാരോട് ആരോ പറഞ്ഞത്.
ഉടൻ അവർ ദാസന്റെ വീട്ടിലെത്തി. കാര്യം പറഞ്ഞപ്പോൾ ദാസേട്ടൻ സമ്മതിക്കുകയായിരുന്നുവെന്ന് ഭാര്യ ബേബിദാസ് (ലളിതാ ദാസ്)
ഓർക്കുന്നു.
മേക്കപ്പ്മാൻ ദാസനെ പെൺവേഷം കെട്ടിച്ചു. ഒറ്റനോട്ടത്തിൽ സരോജാദേവി തന്നെ. നാട്ടുകാർക്കുപോലും സരോജാദേവിയെയും ദാസനെയും തിരിച്ചറിയാനായില്ലെന്ന് അന്ന് ഷൂട്ടിങ് കണ്ടവർ പറയുന്നു.
സരോജാദേവിയുടെ കഥാപാത്രം വള്ളം തുഴയുന്ന രംഗങ്ങളിലെല്ലാം അഭിനയിച്ചത് ദാസനാണ്. അങ്ങനെ, എംജിആറിനൊപ്പം ദാസനും അന്ന് ഹീറോയായി. ആ സിനിമയ്ക്കുശേഷം സരോജാദേവിയുടെ ഡ്യൂപ്പായി പിന്നെയും വിളിവന്നു. ‘വിവാഹം കഴിഞ്ഞ സമയമായിരുന്നതിനാൽ അദ്ദേഹത്തെ വിടാൻ മനസ്സുവന്നില്ല’- ബേബി പറഞ്ഞു. ദാസന്റെ അച്ഛൻ വാവയും ബേബിയെ പിന്തുണച്ചു. സിനിമയിൽ അഭിനയിക്കുമ്പോൾ ദാസന് 30 വയസ്സായിരുന്നു. 1995-ൽ മരിച്ചു.

