കണ്ണങ്കര റോഡിന്റെ അറ്റകുറ്റപ്പണികൾ വൈകുന്നതിൽ പ്രതിഷേധം

ചെളിയും കുഴികളും നിറഞ്ഞ് കാൽനട പോലും അസാധ്യം
മുഹമ്മ • വേമ്പനാട്ടുകായലിൽ നിന്ന് ഖനനം ചെയ്ത മണൽ ലോഡുമായി ടോറസ് ലോറികളുടെ നിരന്തര സഞ്ചാരത്തെ തുടർ ന്ന് തകർന്ന് തരിപ്പണമായ കണ്ണ ങ്കര റോഡിന്റെ അറ്റകുറ്റപ്പണി കൾ അനന്തമായി വൈകുന്ന തിൽ പ്രതിഷേധം. ശക്തമായി. ചെളിയും കുഴികളും നിറഞ്ഞ് കാൽനട പോലും അസാധ്യമായ ഈ റോഡ് പ്രദേശത്തെ 3 ളുകളിലേക്കുള്ള പ്രധാന പാത കൂടിയാണ്. മഴ പെയ്യാൻ തുടങ്ങി യതോടെ റോഡ് പൂർണമായും വഴുക്കലുള്ളതായി. പലയിടത്തും വെള്ളക്കെട്ടും രൂപപ്പെട്ടു. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇതുവഴി കുട്ടി കൾക്ക് എങ്ങനെ സുരക്ഷിതമാ യി സ്കൂളിൽ എത്താൻ കഴിയു മെന്ന ആശങ്കയിലാണ് രക്ഷിതാ
സെന്റ് മാത്യുസ് ഹൈസ്കൂൾ, സെന്റ് സേവ്യേ ഴ്സ് യുപി സ്കൂൾ, സെന്റ് തെരേ സാസ് എൽപി സ്കൂൾ എന്നിവി ടങ്ങളിലായി ആയിരത്തിലധികം കുട്ടികൾ പഠിക്കുന്നുണ്ട്. പ്രദേശ വാസികളായ കുട്ടികളിൽ ഭൂരിഭാ ഗവും നടന്നും സൈക്കിളിലുമാ യാണ് സ്കൂളുകളിൽ എത്തുന്ന ത്. റോഡിന്റെ ശോച്യാവസ്ഥ ഉടൻ പരിഹരിച്ചില്ലെങ്കിൽ നൂറുക ണക്കിന് വിദ്യാർഥികളുടെ യാത്ര ദുസ്സഹമാകും. ബോട്ടുജെട്ടി, പള്ളി തുടങ്ങിയ സ്ഥലത്തേക്കും ധാരാളം പേർ സഞ്ചരിക്കുന്ന റോഡാണിത്. മാസങ്ങൾക്ക് മുൻ പ് റോഡിന്റെ ദുരവസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ മണൽ ലോറികൾ തടഞ്ഞിരുന്നു. അന്ന് റോഡിന്റെ അറ്റകുറ്റപ്പണികൾ ഉടൻ നടത്തുമെന്ന് ദേശീയപാത നിർമാണ കരാറുകാരൻ ഉറപ്പു നൽകിയിരുന്നുവെങ്കിലും ഇതുവ രെ യാതൊരു നടപടിയും സ്വീക രിച്ചിട്ടില്ലെന്നാണ് പ്രദേശവാസി കൾ പറയുന്നത്.

Top