നാലാം വയസിൽ നാല് റിക്കാർഡ്; ഉറുമിവീശലിൽ അത്ഭുതമായി സെലസ്റ്റീനോ
11 June 2026
ചേർത്തല: കളരിപ്പയറ്റിലെ ഏറ്റവും അപകടകരമായ ഉറുമിവീശലിൽ നാലുവയസുകാരന്റെ അത്ഭുതപ്രകടനം. ചേർത്തല തെക്ക് പഞ്ചായത്ത് 12-ാം വാർഡ് വലിയവീട്ടിൽ അനിൽ പ്രശാന്ത്-ജീതു ദമ്പതികളുടെ മകനായ സെലസ്റ്റീനോ വർഗീസാണ് നാല് റിക്കാർഡുകൾ സ്വന്തം പേരിൽ കുറിച്ചത്. പട്ടണക്കാട് സെന്റ് ജോസഫ്സ് സ്കൂളിൽ എൽകെജി വിദ്യാർഥിയാണ്.
കളരിപ്പയറ്റിൽ ഉറുമി വിഭാഗത്തിൽ 30 സെക്കൻഡിൽ 93 തവണ വീശിയ സെലസ്റ്റീനോ ഏഷ്യൻ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംപിടിച്ചു.
പിന്നാലെ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യൻ ബുക്സ് ഓഫ് സ്കൂൾ റിക്കാർഡ്സിലും കേരള ബുക്ക് ഓഫ് റിക്കാർഡ്സിലും സെലസ്റ്റീനോ സ്ഥാനം നേടി.
12 വയസിൽ താഴെയുള്ളവർ അനായാസം ഉറുമി വീശുന്നത് അപൂർവമാണെന്ന് മേഖലയിലുള്ളവർ പറയുന്ന. ആലപ്പുഴ തത്തംപള്ളിയിലെ കളരിപ്പയറ്റ് അക്കാഡമിയിൽ ചേർന്ന സെലസ്റ്റിന്റെ കഴിവുകൾ തി രിച്ചറിഞ്ഞ് ഉറുമി അഭ്യസിപ്പിച്ചത് പരിശീലകൻ യേശുദാസ് ജസ്റ്റിനാണ്. മൂന്നാം വയസിലാണ് പരിശീലനം തുടങ്ങിയത്. കളരിപ്പയറ്റ് ആചാര്യൻ കോമളൻ ഗുരുവിന്റെ പ്രോത്സാഹനം കൂടിയായപ്പോൾ ഉറുമിവീശ ലിൽ സെലസ്റ്റിനോ കത്തിക്കയറി.
ആയോധനകലകൾക്കൊപ്പം മോഡലിംഗിലും ഈ കുഞ്ഞുമിടുക്കൻ തിളങ്ങുകയാണ്. മോഡലിംഗ് രംഗത്ത് പ്രശസ്തനും ഇന്റർനാഷണൽ ട്രെയിനറുമായ അതുൽ സുരേഷിന്റെ കീഴിലാണ് പരിശീലനം. സ ഹോദരൻ അഡ്രിയാനോ വർഗീസ് കളരി സംസ്ഥാന ചാമ്പ്യനാണ്.


